വിശുദ്ധ മറിയവും ഇന്ന് കാണുന്ന വ്യാജ പ്രത്യക്ഷങ്ങളും

ഇന്ന് നമ്മൾ വിശുദ്ധ മറിയം പല സ്ഥലത്തും പ്രത്യ്ക്ഷപ്പെട്ടു പല ഉപദേശങ്ങളും കൊടുത്തു എന്ന് കേൾക്കാറുണ്ട് .എന്നാൽ ഇത് യഥാർത്ഥത്തിൽ കർത്താവായ യേശുവിന്റെ മനുഷ്യനായി ഉള്ള ഇഹലോക വാസത്തിൽ അവിടുത്തെ അമ്മയായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ മറിയം തന്നെ ആകുന്നോ?അതോ മറ്റൊരു വ്യക്തിയോ മറ്റൊരു ആത്മാവോ ആകുന്നോ?ഇതിനുള്ള ഉത്തരം ദൈവ വചനത്തിലൂടെ നമുക്ക് പരിശോധിക്കാം.

മത്തായി 7:16-20 കർത്താവ് ഇങ്ങനെ പറയുന്നു :

16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?

17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.

18 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.

19 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.

20 ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.

അതിനാൽ യഥാർത്ഥ വിശുദ്ധ മറിയത്തിന്റെ സ്വഭാവം നമുക്ക് പരിശോധിക്കാം ദൈവ വചനത്തിലൂടെ :

28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. 29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും33 അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.45 കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ.50 അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു,55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” ലൂക്കാ 1:

1 മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.3 വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.4 യേശു അവളോടു: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. (യോഹന്നാൻ 2 : )

ദൈവ വചനം പരിശോധിച്ചാൽ നമ്മൾ കാണുന്നു യഥാർത്ഥ വിശുദ്ധ മറിയത്തെ കുറിച്ച് :

വിശുദ്ധ മറിയം കൃപ ലഭിച്ചവൾ ആയിരുന്നു ,കർത്താവിന്റെ ദാസി ആയിരുന്നു .താഴ്മ ഉള്ളവൾ ആയിരുന്നു.ദൈവം തന്റെ ദൂതൻ വഴി പറഞ്ഞ വചനം സംഭവിക്കുമെന്ന് വിശ്വസിച്ചു അതിനു കീഴ്പെട്ടവളും അതിനു വേണ്ടി എന്ത് വിലയും കൊടുക്കാൻ സന്നദ്ധത ഉള്ളവൾ ആയിരുന്നു. ദൈവത്തെ ഭയപെടുന്നവൾ ആയിരുന്നു.വിശുദ്ധ മറിയം തന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിച്ചിരുന്നു.

മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ തയ്യാറുള്ളവൾ ആയിരുന്നു.യേശുവിനെ കുറിച്ച് കേട്ട കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചവൾ ആയിരുന്നു.വിശുദ്ധ മറിയം ന്യായപ്രമാണം കൃപയാൽ അനുസരിച്ചവളും തന്റെ പുത്രനിൽ വിശ്വസിക്കുകയും തന്റെ ഐഹിക ജീവിതത്തിൽ സ്വന്തമായ ഒരു അത്ഭുതവും ചെയ്യാതെ ജനത്തെ ഏക രക്ഷകനായ തന്റെ പുത്രനിലേക്കു തിരിച്ചു വിട്ടവളും ആയിരുന്നു കാനായിലെ കല്യാണത്തിൽ .പെന്തക്കോസ്തു നാളിൽ യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നവർക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ കൃപയാൽ പ്രാപിച്ചു ജീവന്റെ ആത്മാവിന്റെ നിയമത്തിനു കീഴിൽ വന്നവളും യേശുവിന്റെ മണവാട്ടി സഭയിൽ ഒരു അംഗമായിരുന്നു തന്റെ ഐഹിക ജീവിതത്തിൽ കൃപയാൽ .പരിശുദ്ധ ആത്മ കൃപ ലഭിച്ചവൾ ആയിരുന്നു .

22 പരിശുദ്ധ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23 ഇന്ദ്രിയജയം.(ഗലാത്യർ – അദ്ധ്യായം 5).

വിശുദ്ധ മറിയത്തിന്റെ ഐഹിക ജീവിത ഉപദേശം കാനായിലെ : 5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. (യോഹന്നാൻ 2 : ).

യേശു ക്രിസ്തുവിലേക്കു തിരിഞ്ഞു അവിടുത്തെ അനുസരിച്ചു അനുഗ്രഹം പ്രാപിക്കാൻ നിർദേശിക്കുന്നു .

ഇന്ന് കാണുന്ന മറിയ എന്ന പേരിലുള്ള വ്യാജ പ്രത്യക്ഷങ്ങളുടെ സ്വഭാവം :

അത് മനസിലാക്കാൻ നമുക്ക് സാത്താന്റെ സ്വഭാവം പരിശോധിക്കാം.

അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.(യോഹന്നാൻ – അദ്ധ്യായം 8)

12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!

13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;

14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. (ഏശയ്യാ 14 : ).

സാത്താന്റെ സ്വഭാവം എപ്പോഴും ദൈവത്തിനു കൊടുക്കേണ്ട മഹത്വവും ആരാധനയും ജനത്തെ വഞ്ചിച്ചു എങ്ങനെയും തട്ടിയെടുക്കാൻ നോക്കുക എന്നത് ആകുന്നു .അതിനു വേണ്ടി എന്ത് നുണയും പറയും .

മറിയ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ പ്രത്യക്ഷം കൊടുക്കുന്ന ഉപദേശങ്ങൾ എപ്പോഴും സ്വയത്തിൽ ആകുന്നു എന്ന് കാണാൻ കഴിയും .

ഉദാഹരണത്തിന് ഏക രക്ഷകൻ ആകുന്ന യേശുവിലേക്കു ,ദൈവം തന്ന ഏക നാമം ആകുന്ന യേശു ക്രിസ്തുവിലേക്കു ജനത്തെ നയിക്കാതെ,

യേശു ക്രിസ്തുവിൽ, പരിശുദ്ധ ആത്മാവിൽ ഉള്ള ദൈവ രാജ്യം കൃപയാൽ പ്രാപിച്ചു,ദൈവ വചനത്തെ ,പരിശുദ്ധ ആത്മാവിനെ  കൃപയാൽ അനുസരിച്ചു, നിത്യജീവൻ പ്രാപിക്കാൻ ജനത്തെ  പ്രേരിപ്പിക്കാതെ ,

ഞാൻ നിന്നെ രക്ഷിക്കാം .എന്നെ വിളിച്ചാൽ മതി .ഞാൻ യേശുവിനോട് പറഞ്ഞു എല്ലാം ശരിയാക്കികൊള്ളാം ,ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട്, ഞാൻ പറയുന്ന സാധനങ്ങൾ അണിഞ്ഞു, ഞാൻ പറയുന്ന പോലെ  എന്നെ വിളിച്ചാൽ മതി എന്ന് പറഞ്ഞു ജനത്തെ വഞ്ചിച്ചു നരകത്തിലേക്ക് അവരെ നയിക്കുകയും യേശുക്രിസ്തു എന്ന സത്യ ദൈവത്തിനു കൊടുക്കേണ്ട   മഹത്വവും സ്ഥാനവും സ്വയം എടുക്കുകയും ചെയ്യുന്നു .ഇത് ഒരിക്കലും യേശുവിന്റെ യഥാർത്ഥ അമ്മയായിരുന്ന വിശുദ്ധ മറിയമല്ല എന്ന് തിരിച്ചറിയുക.

14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.(കൊരിന്ത്യർ 2 – അദ്ധ്യായം 11).

അതിനാൽ ദൈവ വചനത്തിലേക്കു യേശു ക്രിസ്തുവിലേക്കു കൃപയാൽ നമുക്ക് തിരിയാം.

വഞ്ചനയിൽ അകപ്പെടരുതേ.

സത്യവെളിച്ചം  ആകുന്ന യേശു ക്രിസ്തു എന്ന ദൈവം തന്ന മനുഷ്യ രക്ഷക്കായുള്ള  ഏക നാമത്തെ ,യേശു ക്രിസ്തു എന്ന ദൈവ വചനം ആകുന്ന സത്യ വെളിച്ചവും നിത്യ ജീവനുമായവനെ നമുക്ക് ശരണം പ്രാപിക്കാം .

12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (അപ്പസ്തോല  പ്രവൃത്തികൾ – അദ്ധ്യായം 4)

6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

7 നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.(യോഹന്നാൻ – അദ്ധ്യായം 14).

സത്യത്തിലേക്ക് കൃപയാൽ വരൂ .

ദൈവം അനുഗ്രഹിക്കട്ടെ .