15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.(ഉല്പത്തി 2 : 15 )
23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.
(ഉല്പത്തി 3:23-24 )
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.
15 നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.
16 നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.(യേഹേസ്കേൽ 28 : 13 -16 )
20 പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും. (യേഹേസ്കേൽ 18:20 )
14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.(എബ്രായർ 2:14 -15 )
18 ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.(വെളിപ്പാടു 1:18 )
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.(വെളിപ്പാടു 20 :14 )
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.(കൊരിന്ത്യർ 1 15:24 -26 )
24 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.(പ്രവൃത്തികൾ: 2 -24 )
5 ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.(ലേവ്യപുസ്തകം 18 :5 )
12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
13 പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.(റോമർ 5 : 12 -14 )
പാപത്തിന് കീഴിൽ,സാത്താന്റെ കീഴിൽ പാപം മൂലം ആയിപോയ മനുഷ്യൻ കയറി ജീവ വൃക്ഷ ഫലം കഴിക്കാതിരിക്കാൻ കെരൂബുകളെ തന്നെ ദൈവം കാവൽ ആക്കി ഏദെൻതോട്ടത്തിനു കിഴക്കു . പാപത്തിന് കീഴിൽ ആയിപോയ മനുഷ്യൻ കയറി ജീവ വൃക്ഷ ഫലം
പറിച്ചു കഴിച്ചാൽ സാത്താനെ പോലെ ആയി സാത്താന്റെ അധികാരത്തിനു കീഴിൽ ആയി നിത്യമായി നശിച്ചുപോകുമായിരുന്നു. പാപിയായ മനുഷ്യൻ വഴി
കെരൂബ് ആയിരുന്ന വീണു പോയ ലൂസിഫറിന്റെ ഏദനിലേക്കുള്ള അധികാരം വരാൻ സാധ്യത ഉണ്ടായിരുന്നു മനുഷ്യൻ പാപം ചെയ്‌തതിന് ശേഷം ഏദൻ തോട്ടത്തിൽ വേല ചെയ്‌തു നിന്നിരുന്നു എങ്കിൽ. മനുഷ്യന്റെ പാപം വഴി ഏദൻ തോട്ടത്തിൽ സാത്താൻ(വീണു പോയ കെരൂബ് ) അധികാരം പിടിക്കാൻ നോക്കിയത് പാപം ചെയ്‌ത മനുഷ്യനെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയും, കെരൂബുകളെ തന്നെ (In Medieval theology, following the writings of Pseudo-Dionysius, the cherubim are the second highest rank in the angelic hierarchy, following the seraphim. Cherubim are regarded in traditional Christian angelology as angels of the second highest order of the ninefold celestial hierarchy.De Coelesti Hierarchia (c.) കാവൽ നിർത്തിയും ദൈവം തടഞ്ഞു .ഭൂമിയിൽ സാത്താൻ മനുഷ്യന്റെ പാപത്തിലൂടെ അധികാരം പിടിച്ചത് പുത്രനായ യേശു ക്രിസ്തു വഴി ദൈവം തിരിച്ചു പിടിക്കുന്നു.